9.19.2013

അമ്മയുടെ പോന്നുമോള്‍




അമ്മയുടെ പോന്നുമോള്‍ 


ചക്കി പരുന്തിന്റെ കാലില്‍ കുരുക്കിയ
കോഴി കുരുന്നില്‍ മനസ്സില്‍ വിരിഞ്ഞു
എത്തും ഞാനിന്നു മേഘം  വര്‍ണ്ണങ്ങള്‍
ചാര്‍ത്തുന്ന നീലവിണ്ണിന്നു  മേലെയായി


എന്തൊരു ചന്തമീ ലോകം കാണുവാന്‍
എന്നെന്നുമിങ്ങനെ പാറി നടക്കണം
വന്നെത്തുമെന്നെയും പേറി പറക്കുവാന്‍
എന്നും പുന്നാരനാകുമീ ചക്കി പരുന്തമ്മ

മുത്തുകള്‍ കോരി കളിക്കുന്നരുവികള്‍
വിത്ത് മുളക്കുമീ പാടങ്ങളൊക്കെയും
ചിത്തം കുളിര്‍ക്കുമീ മേടുകളും
മൊത്തം പറക്കണം മാമല മോളിലും


അങ്ങ് താഴത്തു കണ്ണുകള്‍ മാനത്ത് നട്ടു
തേങ്ങി കൊണ്ടമ്മയിരിക്കുന്നു
കുരുക്കിയ കാലുകള്‍ തന്‍ ഇറുക്കില്‍ നിന്നും
തന്‍ കുഞ്ഞ് താഴേക്കു വരുന്നുവെങ്കില്‍

പരിക്കുകള്‍ ഏല്‍ക്കാതിരിക്കാന്‍ ചിറകു
വിടര്‍ത്തി അവള്‍ വരുന്നതിന്‍ കീഴെ ഇരിക്കണം
തെക്കോട്ട്‌ വീശുന്ന കാറ്റിന്‍റെ ഓളത്തില്‍
താഴേക്ക് പാറി വരുന്നതന്തോ

കാറ്റേറ്റ് തെന്നിയും  ഒട്ടൊന്നു പൊങ്ങിയും
മാമരകൊമ്പിലെ ചില്ലയില്‍  തങ്ങിയും
തെന്നലിന്‍  തലോടലാല്‍  പിന്നെയും താഴേക്ക്‌ 
പാറിയെത്തുന്നിതാ രക്തം പുരണ്ടൊരു  കുഞ്ഞുതൂവല്‍ 


പിടഞ്ഞവള്‍ തന്‍ ഉള്ളം പിന്നെ
പാഞ്ഞു ചെന്നവള്‍ പറന്നു ചെന്നു
കൊക്കിന്‍ തുമ്പാല്‍  കൊത്തിയെടുത്തവള്‍
കുഞ്ഞിന്‍തൂവലിന്നൊട്ടുമേ  നോവാതെ

 താഴേക്കു മെല്ലെ പറന്നു വന്നവള്‍
 ചിറകൊന്നുയര്‍ത്തിയാ കുഞ്ഞ് തൂവല്‍
തന്‍  മാറില്‍   വച്ചു മുല്ലമായി 
തേങ്ങുന്ന കണ്ണുകള്‍  ഇറുകെയടച്ചു ഒരു
വിങ്ങുലായി  മാതൃഹൃദയം  മന്ത്രിച്ചു മെല്ലെ

മോളോടമ്മ ചോന്നിരുന്നില്ലയോ
മോളേക്ക് പറക്കാന്‍ വിളിക്കുന്ന കഴുകനും പരുന്തും
ചതിയരാം കാട്ടാളരാണവര്‍ ചവച്ചു തിന്നും 
ചിലപ്പോള്‍ കാര്യം കഴിഞ്ഞവര്‍  കൊന്നു തള്ളും

ഇനീ നീ വെറുമൊരു തൂവല്‍
ഏതു കാറ്റു വിളിച്ചാലും കൂടെ പറക്കുന്ന
നീട്ടുന്ന  കൈപ്പിടിയിലൊതുങ്ങുന്ന തൂവല്‍
ചതുപ്പിലും ചേറിലും ചളിയിലും  നിന്‍
കിതപ്പുകള്‍ ഒടുങ്ങിടാം  ആരോരുമറിയാതെ



അമ്മ തന്‍  ചിറക് ഒന്ന് വിടര്‍ന്ന നേരം
ആ കുഞ്ഞ് തൂവല്‍ നിലത്തു വീണു
അപ്പോഴും ആരെയോ പേടിച്ചെന്ന പോല്‍
അത്  അമ്മ തന്‍ കാലില്‍  ചുറ്റിപിടിച്ചു

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ