12.25.2013

എന്‍റെ സന്ദേശം

മനസ്സിനെ മഞ്ഞു കൊണ്ട് കഴുകുക
നഭസ്സിലെ താരങ്ങള്‍ മിന്നുന്നത് നിങ്ങള്ക്ക് വേണ്ടിയാണ്
അഹംഭാവം മനസ്സില്‍ നിന്നും തൂത്തു മാറ്റുക
വിഹായസ്സോളം നിങ്ങളുടെ കീര്‍ത്തി അറിയപ്പെടും

ഉഷസ്സിനെ സുസ്മേരവദനനായി വരവേല്‍ക്കുക
യശസ്സ് നിന്നിലേക്ക്‌ എത്തിപ്പെടും
മനുഷ്യരെ ഒരേ മനസ്സോടെ സ്വീകരിക്കുക
മഹത്ത്വതിലേക്കു നിങ്ങള്‍ ആനയിക്കപ്പെടും

പാവങ്ങള്‍ക്ക് താങ്ങും തണലുമാവുക
ഭൂവനത്തില്‍ നിന്‍ നാമം പ്രകീര്‍ത്തിക്കപ്പെടും
അശരണരെ സഹായിക്കുക
അര്‍ഥങ്ങള്‍ നിന്നെ തേടിയെത്തും

അനാഥര്‍ക്ക് നീ തുണയാവുക
പ്രപഞ്ച നാഥന്‍ നിന്റെ കൂട്ടുകാരന്‍ ആവും
പാപത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുക
പരാജയങ്ങള്‍ നിന്നോട് തോറ്റുപോകും

പ്രണയിക്കുക പ്രപഞ്ചത്തിലെ ഓരോ ജീവിയേയും
പ്രതാപം നിന്നിലേക്ക്‌ എത്തിപ്പെടും
പ്രണമിക്കുക ഒരു ബിന്ദു മാത്രയിരുന്ന നിന്നെ
പ്രവര്‍ത്തനക്ഷമതയുള്ള മനുഷ്യനാക്കിയവന്നു മുന്നില്‍

അറിയിക്കുക സന്ധ്യയുടെ സിന്ദൂരവും ഉഷസിന്റെ കിരണങ്ങളും
ആരു നല്‍കിയോ ആ ശക്തിയെ മാത്രം  നിങ്ങള്‍ നമിക്കുക
ലോകത്തിനു മാതൃകയായ മഹാന്മാര്‍  അവര്‍
കണ്‍മറഞ്ഞത് പണക്കാരായല്ല പക്ഷെ  അവര്‍ ഇന്നും ജീവിക്കുന്നു 
മാനവ ഹൃദയങ്ങളില്‍ യേശുവായി ബുദ്ധനായി
മുഹമ്മദ്‌ നബിയും ശ്രീ കൃഷ്ണനുമായി മഹാത്മാഗാന്ധിയായി
എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ കൃസ്തുമസ് ആശംസകള്‍ 
കമര്‍ വാളശ്ശേരി

12.21.2013

ചവറ്റുകൊട്ടയിലെ ജന്മങ്ങള്‍

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മ
കുന്ത്രാണ്ടങ്ങളൊന്നുമേ നേരേ വളര്‍ന്നതില്ല
ഒന്നാമന്‍ അച്ഛന്റെ പാത പറ്റി
ഒന്നാം നമ്പര്‍ കുടിയനായി

കണ്ട പെണ്‍കേസ്സിലൊക്കെ പെരുകേറ്റി
കണ്ടകശനിയില്‍ പിറന്ന കോന്തന്‍
തണ്ടും തടിയും എമ്പാടുമുള്ള
രണ്ടാമന്‍ അവനൊരു പിടിയനായി

മൂന്നാമന്‍റെ മുന്നില്‍ പെട്ടുപോയാല്‍
മൂര്‍ഖന്നു പോലും രക്ഷയില്ല
മൂന്ന് നിമിഷം കൊണ്ട് മൂപ്പര്‍
മുച്ചൂടും വില്‍ക്കുന്ന മുടിയനായി

നാലാമന്‍ നാട്ടില്‍ പേരുകേട്ട
വില്ലനാം താനെന്നു പേരുമിട്ടു
കോലിന്റെ മുന്നിലെ ചെണ്ടപോലെ
തല്ലുകൊള്ളിയാം ഇടിയനായി

അഞ്ചാമന്‍ കഞ്ചാവ് വലിച്ചു കേറ്റി
അലഞ്ഞു നടക്കും പൊടിയനായി
ആറാമന്‍ കാറുകള്‍ കട്ടെടുത്ത്
മറയത്ത് മുങ്ങുന്ന ഒടിയനായി

ഏഴാമന്‍ പെണ്ണിന്‍റെ ഗുണഗണങ്ങള്‍
മുഴുവനായുള്ള മഹിളനായി
ഒഴിവിന്റെ വേളകള്‍  കുളക്കടവില്‍
അഴുക്കലക്കുന്ന എടിയനായി

എട്ടാമന്‍ പൊറോട്ട തിന്നു തിന്നു
മുട്ടയും പുട്ടും പഴവും പിന്നെ
മാട്ടിറച്ചിയും  വലിച്ചു കേറ്റി കിടക്കും
കട്ടിലു പൊട്ടിക്കും തടിയനായി

ഒമ്പതാമത്തെ വമ്പനാണേല്‍
കൊമ്പൊന്നു മൂത്താല്‍ ചന്ദനവും
മുമ്പിന്നു പോലും മുറിച്ചെടുക്കും
അമ്പോ ആളുകള്‍ക്കവന്‍ കടിയനായി

പത്താമന്‍ ഒത്തിരി കാലമായി
പാത്തും പതുങ്ങിയും കേറിവന്നു
അടുപ്പത്തിരിക്കും ചോറു തിന്നു
പണിയെടുക്കാത്ത മടിയനായി

പതിനൊന്നാമന്‍ പാതിരാത്രി 
പുതുമാരന്റെ വീട്ടില്‍ ഫോണ്‍ വിളിച്ചു
പേടിപ്പെടുത്തും കഥകള്‍ ചൊല്ലി
കോളുമുടക്കും വടിയനായി

പന്ത്രണ്ടാം സന്തതി ചന്തയില്‍ കൊണ്ടുപോയി
നൊന്തുപെറ്റുള്ള  പെറ്റമ്മയെ  ചവറ്റു-
കൊട്ടയില്‍  ചാക്കിലിട്ടു, ചുറ്റിലും നോക്കി 
മടങ്ങിയപ്പോള്‍  ക്രൂരനായൊരു കൊടിയനായി



12.18.2013

പട്ടാപകലിലെ നട്ടപ്പാതിര

പട്ടാപകലിലെ നട്ടപ്പാതിര
-----------------------------
നെറ്റില്ലാതൊരു ചേച്ചിക്കിന്നു
നൈറ്റിനു മുമ്പേ ഇരുട്ടാണത്രേ
സ്കയ്പ്പില്‍ ഒന്ന് കേറാനവരുടെ
നയ്പതു കണ്ടൊ പോക്ക്ട്കാരെ
വറ്റും വേണ്ട വെള്ളം വേണ്ട
വാട്ടിയ കപ്പ ഒട്ടും വേണ്ട
വാട്ട്സ് അപ്പോന്നു തുറന്നു
കിടന്നാല്‍ ഊറ്റം ഒരിത്തിരി കൂടുമവര്‍ക്ക്

ഏറ്റം മോളില്‍ നല്ലൊരു ഫോട്ടം
കേറ്റിയ ശേഷം പ്രൊഫൈല്‍ ആക്കി
ചാറ്റാകുന്നൊരു ആറ്റില്‍ ചാടി, പിന്നെ
ചാറ്റല്‍ മഴയും കല്ലി വല്ലി

നാട്ടില്‍ കണ്ടൊരു കൂട്ടാരൊക്കെ
വീട്ടില്‍ ഇരുന്നു ഗൈമു കളിച്ചു
പലനാട്ടില്‍ നിന്നും വലയില്‍ വീണു
പരലും പിന്നെ കൊമ്പന്‍ സ്രാവും
പട്ടാപകലും ആളു മുട്ട്യാല്‍പോലും
ഒട്ടും തിരിയാ നട്ടപ്പാതിര നേരത്തും
കട്ടന്‍ ചായ പോലുമടിക്കാതവര്‍
കുത്തിയിരുന്നു നെറ്റിന്‍ മേലേ
ഇടുക്കിയില്‍ ആരോ ഇടയ്ക്കു കളിച്ചു
ഒടുക്കത്തെ ഒരു കരണ്ടും കട്ടി
മുടക്കാം കൊള്ളി കരണ്ടന്‍മാരുടെ
ഉടക്കുകള്‍ കൊണ്ട് തുലഞ്ഞു മനുഷ്യര്‍
വായില്‍ തോന്നിയ വാക്കുകള്‍ ഒക്കെ
വെറുതെ കേട്ട മോണിട്ടര്‍ സാര്‍
വേഗം കണ്ണുകള്‍ ഇറുക്കിയടച്ചു
വെറുതെ എന്തിനു ഉടക്കാന്‍ പോണം 
നെറ്റില്ലാത്തൊരു നീറ്റലുമായി
കുറ്റിച്ചൂലുംകയ്കളില്‍ ഏന്തി
മുറ്റതോന്നു ഇറങ്ങാന്‍ നോക്കെ
പാറ്റയോരെണ്ണം കാലില്‍ കേറി
പ്രാക്കുകള്‍ ഒക്കെയും പാറ്റക്കായി
പിന്നെ ഒറ്റയടിക്കാ പ്രാണനും പോക്കി
വന്നൊരു കലി തീരാത്തതിനാല്‍
മണ്ണില്‍ തേച്ച് അരച്ചു പൊടിച്ചു

12.15.2013

നിതാഖാത്


അടച്ചിട്ട വീട്ടകത്തു പിടിച്ചിട്ട പക്ഷിപോലെ
അടിച്ചു തുടച്ചുമിട്ടു അഴുക്കുടുപ്പലക്കിയിട്ട്
പാതിരാവില്‍ ക്ഷീണിതയായുറങ്ങുമ്പോള്‍
കാലിലെന്തോ അരിക്കുന്നു കൈവിരല്‍ പോലെ

ആഞ്ഞു തൊഴിച്ചു ഞാനാ രൂപത്തിന്‍ മേലെ
കുനിഞ്ഞോരാ മുഖം കണ്ടു ഞാന്‍ ഞെട്ടി അതിലേറെ
പെട്ടിയുമെടുത്തു മുറി പുറത്തേക്കു പൂട്ടിയിട്ടു
റോഡിലേക്കോടി ഞാന്‍ നേരെ

മഞ്ഞ് വീഴുമാ രാവിലും മനസ്സിന്‍ ഭീതിയാല്‍
നനഞ്ഞു വിയര്‍പ്പിനാല്‍ കരഞ്ഞു ഞാന്‍ മൂകമായി
കുഴഞ്ഞൊന്നുവീണ നേരം കരങ്ങളാല്‍ താങ്ങിയെന്നെ
മഞ്ഞു പോലേതോ കുഞ്ഞ് പെണ്‍കൊടികള്‍

തിരിഞ്ഞില്ല ഭാഷയും  പറഞ്ഞില്ല ദേശവും  അലിഞ്ഞു
ഞാനാ അലിവിന്‍ മൂശയില്‍ കരുണ തന്നുടെ ഭാഷയില്‍
ധനുമാസപകുതിയില്‍  പൂര്‍ണ്ണതിങ്കള്‍ നെറുകയില്‍
പുഞ്ചിരിക്കും വേളയില്‍ തൂമഞ്ഞു വീഴും സന്ധ്യയില്‍
കടന്നുവന്നൊരാഗതന്‍ പറഞ്ഞിടുന്നു മന്ത്രമായി
കൂടെ വന്നു തുഴയുമോ ജീവിതത്തില്‍ തോണിയില്‍  
തുടര്‍ന്നുരിയാടിയാ വിടര്‍ന്ന വദനം ബാലിയില്‍ ആണു  വീട്
സുനാമി കേറിയ നാട് സ്നേഹം മാത്രമാണെന്‍ ഈട്‌.
സുന്ദരമായിരുന്നെന്‍ ദിനരാത്രങ്ങള്‍ ഓരോന്നും പിന്നീട്
സുകൃതമായി സൃഷ്ടാവ് നിന്നെ നല്‍കിയെതില്‍ പിന്നെയീ വീട്
സപ്തവര്‍ണ്ണങ്ങള്‍ നൃത്തമാടുന്ന മേടായി മധുവൂറുന്ന മലര്‍വാടി 
സര്‍വ്വൈശ്വര്യങ്ങളും കളിയാടുന്ന സ്വര്‍ഗ്ഗമായി

സര്‍വ്വേശ്വരന്‍ തന്നുടെ പരീക്ഷണം അതിന്‍മുന്നില്‍
സര്‍വ്വ നിരീക്ഷണങ്ങളും തകരുന്നു തല്‍ക്ഷണം
നിസ്സഹായനാം മനിതമോഹങ്ങളല്ലോ വിധിയുടെ ഭക്ഷണം
നിതാഖാത് എന്നൊരു പുതിയ നിയമം വന്നൂ തല്‍ക്ഷണം

ഒഴിവു കഴിഞ്ഞു ചെന്ന നിന്‍  പിതാവിനോട്
പിരിഞ്ഞു പോകാന്‍ മൊഴിഞ്ഞു മുതലാളി
പറന്നു പോകാന്‍ കുറിമാനം നിനക്കുമവര്‍ നല്‍കി
പറഞ്ഞെതു കേട്ട് എന്‍ മനസ്സിലോ തീയാളി

പാപിയാം എനിക്കില്ല മാര്‍ഗ്ഗമൊന്നും പറക്കുവാന്‍
ഹൃദയവും തകര്‍ന്നീ ഹുറൂബിന്‍റെ കെണിയില്‍ ഞാന്‍  
ഒരു തുണയില്ലാതീ മരുക്കാട്ടില്‍ നരകിക്കുമോ
അറിയില്ല നാളെയെന്റെ വിധിയുടെ വഴികളെവിടെക്കെന്നു

പുലരിയിന്നു വിടര്‍ന്നാല്‍ പിരിയും നീയും പിതാവും
പിന്നെ ഈ ഉലകില്‍ ഞാന്‍ ഏക മരീചിക തേടുന്ന പഥിക
ഉരുകിത്തീരട്ടെ ഞാനീ മരുഭൂമിയുടെ കത്തുന്ന വെയിലില്‍
ഒഴുകിയെത്തും കാറ്റെന്നെ മറമാടുമീ മണല്‍കൂനകളില്‍ 
തുടരും ... ...............................
ആദ്യഭാഗങ്ങള്‍ വായിക്കാന്‍ 

12.13.2013

മോഹം നല്‍കുന്ന മരീചി

നീറുന്ന മനസ്സുകള്‍ ഭാഗം 3)

നാളുകള്‍ പലതു കഴിഞ്ഞു
സ്കൂളിനോടും വിട പറഞ്ഞു
കുഞ്ഞ് ഉടപ്പിറപ്പുകള്‍
കഞ്ഞി ഇല്ലാതെ കരഞ്ഞു

ഉഴുതിട്ട വയലകത്ത്
കുഴിച്ചിട്ടെന്‍ കിനാവ്‌ മൊത്തം
പിഴച്ചു പോകാതിരിക്കാനായി 
പടച്ച തമ്പുരാനോട്‌ ഇരന്നു

കുറച്ചകന്നൊരു ബന്ധു വന്നു
കുടിവേലക്കൊരു വിസ തന്നു
പിരിഞ്ഞിടുമ്പോള്‍ സോദരര്‍ തന്‍
കുഞ്ഞി കണ്ണുകള്‍ നിറഞ്ഞു

പിടഞ്ഞോരെന്‍ ഹൃദയത്തെ
പടച്ചോനില്‍ സമര്‍പ്പിച്ചു  
പറന്നു ഞാന്‍ വന്നു ഈ
മരുഭൂവിന്‍ നടുക്കടലില്‍

തുടരും ... ...............................
ആദ്യഭാഗങ്ങള്‍ വായിക്കാന്‍ 

12.01.2013

വിധിയുടെ വീഥികള്‍ (നീറുന്ന മനസ്സുകള്‍ ഭാഗം 2)

ഒന്നാം ഭാഗം വായിക്കാന്‍ 

http://chandraprakasham.blogspot.com/2013/11/blog-post_21.html

നീറുന്ന മനസ്സുകള്‍

2) വിധിയുടെ വീഥികള്‍ 



പത്തു വയസ്സുള്ള പ്രായം
പള്ളിക്കൂടം വിട്ട നേരം
പടിക്കല്‍ ആളുകള്‍ കൂടിനില്‍ക്കെ
പാഞ്ഞു ഞാന്‍ അകത്തേക്ക്

പടിയില്‍ അച്ഛന്‍ ഉറങ്ങുന്നു
കോടി വെള്ള പുതച്ചിട്ട്
വാതിലില്‍ ചാരി കിടന്നു
വിങ്ങലോടെ അമ്മയിരിപ്പൂ

ധരിതിയില്‍ വിരിയാത്ത
ചെറു പൈതങ്ങളെയും വിട്ട്
കൊതി തീരും മുന്നേയായി
ധൃതിയോടെ പോയതന്തേ

അമ്മ തന്‍ മടിയില്‍ തളര്‍ന്നു കിടന്നും
അച്ഛന്നോടു കണ്‍ തുറക്കാന്‍ പറഞ്ഞും
വിതുമ്പലോടനിയത്തി ഓതി
താമരമോള്‍ക്ക് ഒരുമ്മ തായോ
ഒരുമ്മ തായോ

ചുവന്നു തുടുത്തോരമ്മ തന്‍ മേനി
ചുവടുകള്‍ പേറി കരിഞ്ഞുണങ്ങി
മോഹിച്ചു പെറ്റൊരു മക്കളെ പോറ്റാന്‍
ഹോമിച്ചവര്‍ യവ്വനം കരിങ്കല്‍ ചീളില്‍  

  *   *   *   *   *   *    *    *    *    *    *   *
പുലരിയില്‍ പാല്‍ കറന്നു
പുല്ലരിയാന്‍ പോയൊരമ്മ
പാടത്ത് വീണെന്നറിഞ്ഞു
പാഞ്ഞു ചെന്നപ്പോളാരോ പറഞ്ഞു 

പത്തു നിമിഷം കഴിഞ്ഞു
സര്‍പ്പ ദംശനമായിരുന്നു
പൊന്നു മക്കളെയൊന്നു കാണാന്‍   
പലവുരു ചോദിച്ചു കരഞ്ഞു 

11.21.2013

നീറുന്ന മനസ്സുകള്‍

നീറുന്ന മനസ്സുകള്‍ 


ഭാഗം 1 യാത്ര 


മാമല നാട്ടിന്‍റെ മടിയില്‍ നിന്നും
കൊമാളാംഗിയായൊരു പെണ്ണൊരുത്തി
കാരക്ക കായിക്കുന്ന നാട്ടിലെത്തി
കൊല്ലങ്ങള്‍ അനവധി വസിച്ചിരുന്നു

കയ്പേറും ജീവിത യാത്ര നീളെ
കര കാണാതവള്‍ വലഞ്ഞിരുന്നു
കാരുണ്യ കിരണങ്ങള്‍ തന്‍റെ നേരെ
വരും നാളിന്നായവള്‍ കാത്തിരുന്നു

ബാല്യത്തിന്‍ ശീലുകള്‍ മെല്ലെ മെല്ലെ
മല്ലികപ്പൂവായി വിരിഞ്ഞിടുമ്പോള്‍
തല്ലിക്കൊഴിച്ചു രസിച്ചിടാനായി
താതനെ കൊണ്ട് പോയി മരണദേവന്‍ 

കൗമാര സ്വപ്‌നങ്ങള്‍ പൂത്തിടുമ്പോള്‍
അമ്മയും പരലോകം പുല്‍കിടുന്നു
പറക്കാമുറ്റാത്തിരു സോദരര്‍ക്കായി
പഠനത്തോടവള്‍ വിട പറഞ്ഞു

ഞാറിന്‍റെ ഇല്ലികള്‍ ചികഞ്ഞെടുത്താ
വയറിന്‍ വിശപ്പവള്‍ തീര്‍ത്തിരുന്നു
പെരുകും ചിലവുകള്‍ താങ്ങിടാതെ
ഉരുകും മനസ്സുമായി അവളിരിന്നു

പടിഞ്ഞാറന്‍ കടലിന്‍റെ അക്കരേക്കു
പണം കായ്ക്കുമറേബ്യന്‍നാട്ടിലേക്ക് വീട്ടു-
വേലക്കായി പറന്നുപോകേ അനിയത്തിമാരെ  
പിരിഞ്ഞിടുമ്പോള്‍ അവളുടെയുള്ളം പിടഞ്ഞിരുന്നു

വികടനാം വീട്ടുകാരന്‍ തന്‍ തരികിടയില്‍  
തകിടം മറിഞ്ഞുപോയി  കിനാക്കളെല്ലാം
തല ചായ്ക്കാനിടം തേടി അലഞ്ഞു പാവം
ബാലിക്കാരനൊരുത്തനെ വേളി ചെയ്തു

അല്ലല്‍ അകന്നോരാ ജീവിതത്തില്‍ അരുമ-
ക്കിടാവൊന്നു പിറന്നശേഷം സല്ലാപമേ-
കുവാന്‍ ഭൂമുഖത്തില്‍ അവനല്ലതൊന്നുമില്ലാ  
യിരുന്നു അവനാ വീടിന്‍റെ സംഗീതമായിരുന്നു

വിധി തന്‍ കല്പന വന്നു വീണ്ടും
ആധി കേറ്റുന്നൊരു വിളമ്പരമായി
അനധികൃതരേ പുറത്താക്കിടാനായി
നിഥാഖാത്തെന്നൊരു നിയമം വരുന്നൂ  

കണവന്‍റെ ജോലി മതിയാക്കിടാനായി
കമ്പനി എക്സിറ്റ് അടിച്ചു നല്‍കി
കൂടെ മകനും അനുമതിയായി ആ
അമ്മയോ ഹുറൂബിന്‍ കെണിയിലുമായി

നാളത്തെ പുലരിയില്‍ പറന്നിടുന്ന പൊന്നു
പൈതലൊന്നറിയുവാനായി ഇന്നോളമുള്ള
യാതനകള്‍ ചൊല്ലിപ്പറഞ്ഞവള്‍ അവിടിരുന്നു  
മടിയിലപ്പോഴുമാ  കുഞ്ഞ് പൈതല്‍  
കഥയറിയാതെ ചിരിച്ചിടുന്നു  

അവസാന താരാട്ടിന്‍ ഇശല് കേള്‍ക്കാന്‍
അവശനായി കണവനും അവിടിരുന്നു
പരസ്പരം നോക്കിയാ കണ്ണിണകള്‍
പരിസരം പോലും മറന്നിരുന്നു 

തുടരും 

---------------------------------------------------------------------------------------------------------------------------------
നിഥാഖാത്ത്- സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി  സൗദി അറബിയില്‍ നടപ്പിലാക്കിയ നിയമം 
എക്സിറ്റ്- ഫൈനല്‍ എക്സിറ്റ് അഥവാ വിസ കാലാവധി അവസാനിച്ചതായി(രാജ്യം വിടാനുള്ള) ഉള്ള               അറിയിപ്പ് 



ഹുറൂബ്-ജോലിക്കാരാന്‍ ചാടിപ്പോയതായി കാണിക്കുന്ന ഖഫീലിന്റെ രേഖ 


11.14.2013

ശൈശവത്തിലേക്കൊരു തീര്‍ഥയാത്ര

ശൈശവത്തിലേക്കൊരു തീര്‍ഥയാത്ര
 ശൈശവത്തിലേക്കൊരു തീര്‍ഥയാത്ര










പോയ കാലത്തിന്‍റെ  കൂട്ടിലെക്കൊരു
പുലര്‍കാലരാവില്‍  ഞാന്‍ വിരുന്നു പോയ്‌
ഞാന്‍ പാടി തീര്‍ന്നൊരു പാട്ടുകളൊക്കെയും
കൂട്ടുകാരായെന്നെ കൊണ്ടുപോയി

കന്നിമാസതിന്‍ മിന്നലും കണ്ടു
ചിണുങ്ങും മഴയോട് കുണുങ്ങി കൊണ്ട്  
ഇത്തിരി പോന്നെന്റെ കുഞ്ഞ് കാലം
കുത്തിയിരിക്കുന്നതാ ഉമ്മറത്തില്‍

മൂക്കട്ട മോത്ത് തേച്ചും കൊണ്ടിരിക്കുമ്പോ
മൂക്കത്തെ കണ്ണട നേരെ വെച്ച്
മുട്ടന്‍ വടിയോന്നു ചുഴറ്റി കൊണ്ട്
മുത്തച്ഛന്‍ ഓടി വരുമ്പോളതാ ഞാന്‍
മുറ്റത്തിലോടുന്നു വട്ടത്തില്‍

അടുക്കളക്കപ്പുറം മൈനകള്‍ മേയുന്ന
അഴകായി കായ്ച്ചോരു കാന്താരിയില്‍
തത്തമ്മപ്പെണ്ണിന്‍റെ ചുണ്ട് പോലെ
പഴുത്തു നില്‍ക്കൊന്നൊരു  ചെമ്മുളക്

മധുരപഴമെന്നു മനസ്സില്‍ നിരൂപിച്ചു
മുഴുവനായി  ഞാനങ്ങ് തിന്ന നേരം
വിരിഞ്ഞ ചെമ്പരത്തിയായെന്‍ വദനം 
നിറഞ്ഞെരിവിനാല്‍ ചുട്ടു പൊള്ളി 

തണ്ണീരു പലവട്ടം മോന്തീട്ടുമെന്നുടെ
കണ്ണീരു തോരാതെ നിന്ന നേരം
ഉച്ചിയെലെക്കെത്തും എരിവിനാലെ  
ഉച്ചത്തില്‍ ഞാന്‍ കരഞ്ഞിടുമ്പോള്‍

ചുവരില്‍ പിടിപ്പിച്ച കണ്ണന്‍ ചിരട്ട തന്‍  
ചെറുതേനിന്‍ കട്ടയുമായുമ്മ വന്നു
ചുണ്ടിലേക്കിറ്റുന്നു തേന്‍ തുള്ളികള്‍
മുടിയില്‍  ഉമ്മ തന്‍ കണ്ണുനീരും  

മമ്മ തന്‍ മടിയില്‍ ഇരുന്നു കൊണ്ട്
മധുരമാം കാഴ്ചകള്‍ കണ്ടു കണ്ടു
മായലോകത്ത്  ഇരുന്നിടുമ്പോള്‍ കുണ്ടാ-
മണ്ടി അലാറപണ്ടാറം ടിം ടിംടിം ടിം ടിം

10.31.2013

പൊരുത്തിനു വെച്ച മുട്ടകള്‍

          അടുക്കളയിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന  മഞ്ച തുറന്നു നോക്കി,പഴങ്ങള്‍  ഒന്നും കാണുന്നില്ല.അടുക്കളയിലെ അലമാരി മുഴുവന്‍ തപ്പി ഒരു തേങ്ങ പൂള് പോലും കാണാനില്ല. തനിക്കാനെങ്കില്‍ തേങ്ങ പൊളിക്കാനും അറിയില്ല,.എങ്ങനെ തേങ്ങ പൊതിക്കാന്‍ പഠിക്കാ.പിടിമ്മല്‍ തോടുംപഴെക്ക് ഉമ്മാന്റെ വിലക്ക് വരും “യ്യാ പിക്കാസ് അവിടെ വെക്കാ അനക്ക്‌ നല്ലത്” “അത് മേത്ത് തട്ടിയാ വല്യ സുഖന്നും ണ്ടാവില്”
ഇനിയെങ്ങാനും .പറഞ്ഞത് കേള്‍ക്കാതെ എടുക്കാന്‍ നിന്നാലോ
“റഷീദേ അടി കിട്ടണോ, ആമിനക്കുട്ട്യെ ആ ചൂരല് ങ്ങട്ട് ട്താ”
അവളാണെങ്കി മ്മാന്‍റെ ഓഡര്‍ കിട്ടാന്‍ കാത്ത് നിക്ക്വാ
ന്‍റെ റബ്ബേ, ഇന്ന് പ്പൊ നാസറിന് സമ്മാനം ഒന്നും ഇല്ലാതെ സ്കൂളില്‍ പോകണ്ടി വരും
സ്കൂളില്‍ ചേര്‍ന്നിട്ട് അഞ്ചാറു മാസം ആയി ഇന്ന് വരെ നാസറിന് എന്തെങ്കിലും കൊണ്ട് പോകാതെ ഞാന്‍ സ്കൂള്‍ പോയിട്ടില്ല.
അവന്‍ ആണെങ്കി ഇന്ന് നാടന്‍ മാങ്ങ കൊണ്ട് വരാന്നും പറഞ്ഞിട്ടുണ്ട്.
തപ്പി തപ്പി നടക്കുമ്പോഴാണ് കോട്ടയിലുള്ള പൊരുത്തിക്കോഴി ഒന്ന് കാറിയത്.അപ്പോഴാണ്‌ ബുദ്ധി തലയിലേക്ക് വന്നത്.
സഞ്ചിയില്‍ നിന്നു കുറച്ചു അരി വാരി നിലത്തിട്ടപ്പോള്‍ കോഴി കോട്ടയില്‍ നിന്നും ഇറങ്ങി ഓടി വന്നു.
വേഗം ചെന്ന് രണ്ടു മുട്ട എടുത്ത് ട്രൌസറിന്‍റെ  കീശയിലിട്ടു.
തെന്തു ചൂട് കോഴി എന്താ മുട്ടന്റെ മോളില്‍ ഇസ്തിരി ഇട്ടോ,
അട വെച്ചിട്ട് എന്തായാലും പത്തു ദിവസമെങ്കിലും ആയിക്കാണും.
*    *  *  *  *  *  *  *  *  *
കുറച്ചു ദിവസമായി  ക്ലാസില്‍ പഠിപ്പിക്കുന്നത് ഒരു താല്‍ക്കാലിക ടീച്ചര്‍ ആണ്.
‘ടി ടി സി ടീച്ചര്‍മാര് പഠിപ്പിക്കല്‍ പഠിക്കാന്‍ വരുന്നതാണ്’ എന്നാണു താത്ത പറഞ്ഞത്.
താത്ത യു പി കുട്ട്യാള്‍ക്ക് മാത്രേ ക്ലാസ് എടുക്കൂ.
ഇന്ന് മുതല്‍ താത്തയും ഏതോ ട്രെയിനിങ്ങിനു പോയിരിക്കയാണ്‌.
ഏറണാംകുളത്തില്‍ ആണത്രേ അത് രാവിലെ സുബഹിക്ക് പോയിട്ടുണ്ട്.
ടീച്ചര്‍ ക്ലാസ് എടുക്കാന്‍ തുടങ്ങി.
ബോര്‍ഡില്‍ എഴുതിയത് വായിപ്പിക്കയാണ്.
 നാരായണന്‍ കുട്ടിക്ക് ശേഷം എന്‍റെ ഊഴമായി,
 ഉറി എന്നഴുതി അത് വായിക്കാനാണ് ടീച്ചര്‍ പറഞ്ഞത്
“.ഉറി”
ഞാന്‍ വായിച്ചപ്പോള്‍ ടീച്ചര്‍ക്ക് എന്നോട് ഇഷ്ടായി.
“റഷീദ് നല്ല കുട്ടിയാണല്ലോ”
“ശരി ഇനി ഇരുന്നോളൂ”
ഞാന്‍ സന്തോഷത്തോടെ ബെഞ്ചില്‍ ഇരുന്നു
പെട്ടന്നാണ് അത് സംഭവിച്ചത്.
കീശയില്‍ നിന്നും ഒരു ചെറിയ ഒച്ച
ന്‍റെ റബ്ബേ  ഞാന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ ടീച്ചറെ വിളിച്ചു
“ടീച്ചറെ റഷീദ് എന്തിനാണാവോ കരയ്ണ്”
“എന്താ എന്ത് പറ്റി ഞാന്‍ റഷീദ് നല്ല കുട്ട്യാണ്‌ എന്നല്ലേ പറഞ്ഞത്.”
‘അതല്ല ടീച്ചര്‍’
“ങ് പിന്നെന്താ”
“ന്‍റെ രണ്ടു മുട്ടേം”
“ന്‍റെ രണ്ടു മുട്ടേം പൊട്ടി ടീച്ചറേ”
ങേ ഒന്ന് എണീറ്റ്‌ നിന്നേ’”
എന്‍റെ ട്ര്വസറിനു അടിയിലൂടെ ചുവപ്പും വെളുപ്പും മഞ്ഞയും കലര്‍ന്ന നിറത്തില്‍ അത് താഴോട്ട് ഒലിച്ചിറങ്ങി തുടങ്ങി
ടീച്ചര്‍ ആകെ പേടിച്ചു
അവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒരനുഭവം ആദ്യത്തേതാണ്.
അവരുടെ വിരലുകള്‍  എന്നെ പിടിക്കുമ്പോഴും കിടുകിടാ വിറക്കുന്നുണ്ടായിരുന്നു.
പിന്നെ അവര്‍ അപ്പുറത്തെ ബില്‍ഡിങ്ങില്‍ ഉള്ള ക്ലാസില്‍ പഠിപ്പിക്കുന്ന അറബി മാഷേ അടുത്തേക്ക് ഒരോട്ടമായിരുന്നു.
ക്ലാസിലെ കുട്ടികള്‍ എനിക്ക് ചുറ്റും കൂടി
“ഇനി അവനെ ആസ്പത്രിയില്‍ കൊണ്ട് പോയി സൂചി അടിക്കും”
സുബൈര്‍ അലവിയോടു പറഞ്ഞു 
“ഹും ആ സൂചിന്റെ വേദന ആലോചിക്കാനേ വയ്യ “
അലവിക്ക് അത് കേട്ടപ്പോ തന്നെ പേടി തോന്നി
“നീ മ്മക്ക് ഇരിക്കുമ്പോ ശ്രദ്ധിച്ചിരിക്കണം”
എല്ലാ ആണ്‍കുട്ടികളും അത് കേട്ടു മൂളി
പെണ്‍കുട്ടികള്‍ ആകട്ടെ അന്തം വിട്ടു നിക്കയായിരുന്നു
കളിക്കുമ്പോ  കുട്ടിമ്മക്ക് എറിഞ്ഞ കോല് പോലെ ടീച്ചര്‍ അങ്ങോട്ട്‌ പോയതിനേക്കാള്‍ സ്പീഡില്‍ തിരിച്ചു വന്നു.
ഒപ്പം അറബിമാഷും
“എവിടെ”
 അറബി മാഷ്‌ തിരക്കി
മാഷ് എന്റെ കാലിലൂടെ ഒലിച്ചിറങ്ങിയ മുട്ടയിലെക്ക് തന്നെ നോക്കി
“എങ്ങനെ പറ്റിയെ”
‘ഞാന്‍ ഇരുന്നപ്പോ’
“വേദന ണ്ടോ”
“സമ്മാനം പോയ വേദന’
പെട്ടന്ന് മാഷ്‌ എന്‍റെ ട്രൌസര്‍ ഊരാനെന്നോണം  കയ്യ് ട്രൌസറിന്റെ ബട്ടന്സില്‍  വെച്ചു
‘അവിടല്ലാ മാഷേ  ഇവിടെ ഈ കീശയിലാ’
ഞാന്‍ കീശയില്‍ നിന്നും മുട്ടത്തോ ല്‍ കയ്യില്‍ എടുത്തു കാണിച്ചു കൊടുത്തു
ആ തോല് കണ്ടപ്പോ എന്റെ സങ്കടം വര്‍ദ്ധിച്ചു
ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി …..